Sunday, July 7, 2013

ഏഴ് ഹൈക്കുകൾ

നിറവയറുമായ് പുഴ 
നടവഴിയിൽ 
പെരുമഴയുടെ വിരുത്

ഒരു പുറം വായിച്ചു 
മറുപുറം മായിച്ചു 
നീയാണ് നീതന്നെയാണ് ശരി

മിഴി നട്ടു 
മൊഴി പടർന്നു 
മനം കായ്ച്ചു 

ചാഞ്ഞ കണ്ണിൽ 
ഓടിക്കേറാൻ പറ്റില്ല 
നുഴഞ്ഞുകയറണം 

ഓലക്കുടിൽ മുറ്റത്ത് 
ഓലക്കുടി 
തീപ്പേടിയിൽ 

മക്കൾ ചിണുങ്ങുമ്പോൾ 
അമ്മ അലിയും 
മറക്കുമ്പോൾ അലയും 

ജാതിപത്രിയും കായും 
ജന്മബന്ധം വേർപ്പെടുത്തുന്നു 
കച്ചവടക്കണ്ണ്‍ 

No comments: