ഈ മെലിഞ്ഞുണങ്ങിയ
പുഴ കാണുമ്പോൾ
പെരുമഴ പെയ്യുന്നു ഓർമ്മയിൽ
പേമഴ പെയ്യുന്നു
കർക്കടകത്തിലെ
കറുത്ത പകലിൽ
തോരാമഴയുടെ തോളിൽ തൂങ്ങി
പഞ്ഞമിറങ്ങുന്നു
കുടിലുകൾ തോറും കയറിയിറങ്ങി
കുശലം പറയുന്നൂ
കിഴക്കൻ മല
കുത്തി മറിച്ച് കലക്കി
ആറ് മദിക്കുമ്പോൾ
പ്രളയം നിറയുന്നു
നിലയില്ലാതാളുകൾ
നാട്ടിൽ നട്ടം തിരിയുന്നൂ
അന്നീകരയിലെ
ചെറിയൊരു കുടിലിൽ
കീറപ്പായിൽ വിശപ്പ്‌കുത്തി
മക്കൾ പിടയുമ്പോൾ
പൂച്ചയുറങ്ങും അടുപ്പിന്നരികിൽ
അമ്മ വിതുമ്പുന്നു
മഴ കോരി ചൊരിയുന്നു
പ്രളയം പെരുകുന്നു
പാളത്തൊപ്പി തലയിൽ വെച്ച്
വേച്ചുവിറച്ച് അച്ഛനിറങ്ങുന്നു
മലവെള്ളത്തിലൊലിച്ചുവരും
വിറകും മരവും
കിട്ട്യാൽ ഭാഗ്യം
അരിവാങ്ങാൻ പറ്റും
വഴിയിൽ നട്ട നിറമിഴികളുമായി
പരദൈവങ്ങളെ വിളിച്ചുകേഴുന്നു
അമ്മ, കരഞ്ഞുലയുന്നു
മക്കള്‍ തളർന്നുറങ്ങുന്നു
കരഞ്ഞും ചിരിച്ചും പുഴ
തടിച്ചും മെലിഞ്ഞും
നിലയ്ക്കാതെ ഒഴുകവേ
കാലം വിധിയോടത്തിലെന്നെ
ഈ കരയിലടുപ്പിച്ചു
കർക്കിടക രാവിൻ
ഇന്നീകരയിൽ ഞാൻ വാങ്ങിയ
ഇരുനില മാളികയിൽ
അച്ഛൻ വന്നാൽ നൽകാനൊരുമുറി
ഒരുക്കിവെച്ചു ഞാൻ
കയറി വരുമ്പോൾ കാണാനായ്
ചുമരിൽ തൂക്കിയ ചിത്രത്തിലിരുന്ന്
അമ്മ ചിരിക്കുകയാണാവോ
അമ്മ കരയുകയാണാവോ
പുഴ കാണുമ്പോൾ
പെരുമഴ പെയ്യുന്നു ഓർമ്മയിൽ
പേമഴ പെയ്യുന്നു
കർക്കടകത്തിലെ
കറുത്ത പകലിൽ
തോരാമഴയുടെ തോളിൽ തൂങ്ങി
പഞ്ഞമിറങ്ങുന്നു
കുടിലുകൾ തോറും കയറിയിറങ്ങി
കുശലം പറയുന്നൂ
കിഴക്കൻ മല
കുത്തി മറിച്ച് കലക്കി
ആറ് മദിക്കുമ്പോൾ
പ്രളയം നിറയുന്നു
നിലയില്ലാതാളുകൾ
നാട്ടിൽ നട്ടം തിരിയുന്നൂ
അന്നീകരയിലെ
ചെറിയൊരു കുടിലിൽ
കീറപ്പായിൽ വിശപ്പ്‌കുത്തി
മക്കൾ പിടയുമ്പോൾ
പൂച്ചയുറങ്ങും അടുപ്പിന്നരികിൽ
അമ്മ വിതുമ്പുന്നു
മഴ കോരി ചൊരിയുന്നു
പ്രളയം പെരുകുന്നു
പാളത്തൊപ്പി തലയിൽ വെച്ച്
വേച്ചുവിറച്ച് അച്ഛനിറങ്ങുന്നു
മലവെള്ളത്തിലൊലിച്ചുവരും
വിറകും മരവും
കിട്ട്യാൽ ഭാഗ്യം
അരിവാങ്ങാൻ പറ്റും
വഴിയിൽ നട്ട നിറമിഴികളുമായി
പരദൈവങ്ങളെ വിളിച്ചുകേഴുന്നു
അമ്മ, കരഞ്ഞുലയുന്നു
മക്കള്‍ തളർന്നുറങ്ങുന്നു
കരഞ്ഞും ചിരിച്ചും പുഴ
തടിച്ചും മെലിഞ്ഞും
നിലയ്ക്കാതെ ഒഴുകവേ
കാലം വിധിയോടത്തിലെന്നെ
ഈ കരയിലടുപ്പിച്ചു
കർക്കിടക രാവിൻ
ഇന്നീകരയിൽ ഞാൻ വാങ്ങിയ
ഇരുനില മാളികയിൽ
അച്ഛൻ വന്നാൽ നൽകാനൊരുമുറി
ഒരുക്കിവെച്ചു ഞാൻ
കയറി വരുമ്പോൾ കാണാനായ്
ചുമരിൽ തൂക്കിയ ചിത്രത്തിലിരുന്ന്
അമ്മ ചിരിക്കുകയാണാവോ
അമ്മ കരയുകയാണാവോ