Monday, August 17, 2009

പുസ്തകം

അടിവരയിട്ടു
അടയാളപെടുത്താതെപോയ
അനുഭവങ്ങളെല്ലാം
അലസം മറിച്ചുപോയ
താളുകളിലായിരുന്നു
പുനർ‍വായനയില്ലാതെ
അടച്ചു വെച്ച
പുസ്തകത്തിൽ ‍

തിരുത്താൻ  മടിക്കുന്ന
അക്ഷര തെറ്റുകളും
അലങ്കാര പദങ്ങളും
പുഴുക്കളായ് തിന്നുമുടിക്കുന്ന
പുസ്തകം
ഉള്ളടക്കങ്ങൾ
പഠിക്കാത്ത

വായിക്കപ്പെടാതെ പോകുന്ന
വരികളും വരകളും
തെളിയാത്ത വിളക്കുമരംപോലെ
ദിക്ക് തെറ്റിക്കുന്നു

ദേശാടനക്കാരുടെ യാത്ര
ദിശ മാറി ദുരിതത്തിലൊടുങ്ങുന്നു

കൂട്ടം തെറ്റി മേയുന്നോരും
സ്നേഹകുരുക്കിൽ‍ പെടുന്നോരും
സ്വാതന്ത്ര്യത്തിൻറെ ദുസ്വാദ്
അനുഭവിച്ചറിയുമ്പോള്‍
കലവും പാത്രവും
കഴുകി കമിഴ്ത്തിയുട്ടുണ്ടാകും